ഇരിങ്ങാലക്കുട : വയനാട് ഉരുൾപൊട്ടലിൽ ജനങ്ങളുടെ കഷ്ടപ്പാടിന് തന്റെ കാശുകുടുക്കയിലെ ചെറിയ സമ്പാദ്യം ഏതെങ്കിലും തരത്തിൽ ഉപകാരപ്പെടട്ടെ എന്ന് തീരുമാനിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 വയസ്സുകാരി യായ കൊരിമ്പിശ്ശേരി സ്വദേശി അരിമ്പൂപ്പറമ്പിൽ ജുവാന എലിസബത്ത് ജോഷി നീട്ടിയ കാശു കുടുക്കയുടെ മൂല്യം വിലമതിക്കുന്നതിനേക്കാൾ അപ്പുറമാണ്.
ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ജുവാനകഴിഞ്ഞ നാലു വർഷമായി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ ഇരിങ്ങാലക്കുടയിലെ ക്യാമ്പ് ഓഫീസിൽ രക്ഷകർത്താക്കൾക്കൊപ്പം എത്തി ഏൽപ്പിച്ചത്.
സമ്പാദ്യം കൂട്ടിവെച്ചത് പ്രത്യേക ഉദേശങ്ങളോടെ ഒന്നുമല്ലെന്നും, ഈ അവസരത്തിൽ അത് ഉപകാരമാകുവാൻ സാധിക്കുന്നതിൽ സന്തോഷമുള്ളൂ എന്ന നിഷ്കളങ്കമായ മറുപടിയും ആ കുഞ്ഞുമനസിന്റെ വലുപ്പം വെളിവാക്കുന്നു.
ജുവാനയുടെ പിതാവ് ജോഷി ടീക് പാർക്ക് എന്ന ഓൺലൈൻ ഫർണിച്ചർ ഇ കോമേഴ്‌സ് സ്ഥാപനം നടത്തുകയാണ്, മാതാവ് മിനി ഹാർട്ട് ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവരുടെ ഏക മകളാണ് ജുവാന. കർഷകനായ മുത്തച്ഛൻ റപ്പായി നേരത്തേ പാലിയേറ്റീവ് സൊസൈറ്റിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്കിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive