എ.ടി.എം കവർച്ച – ആദ്യ ലക്ഷ്യസ്ഥാനമായ മാപ്രാണത്ത് എത്തിയത് മുന്നൊരുക്കങ്ങളുടെയല്ലെന്ന് പ്രതികൾ – പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി പോലീസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ഞെട്ടിച്ച തൃശൂർ ജില്ലയിലെ മൂന്നു എസ്‌.ബി.ഐ എ.ടി.എം കവർച്ച നടത്തി സിനിമ സ്റ്റെയിലിൽ കാർ കണ്ടെയ്നർ ലോറിയിൽ ഓടിച്ചുകയറ്റി കേരളത്തിൽ നിന്നും രക്ഷപെടുകയും, തുടർന്ന് തമിഴ്നാട് പൊലിസുമായി വെടിവെപ്പ് ഉൾപ്പടെ ഉണ്ടായ ഏറ്റുമുട്ടലിൽ പിടിയിലായ സംഘാംഗങ്ങളിലെ 5 പേരെ മാപ്രാണം എസ്‌ ബി ഐ എ ടി എമ്മിൽ തെളിവെടുപ്പിനായി എത്തിച്ചു. ഇതിൽ മോഷണത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെ എടിഎം സെന്ററിൽ ബുധനാഴ്ച 4 മണിയോടെ എത്തിച്ച് തെളിവെടുത്തു.

എങ്ങനെയാണ് എ ടി എമ്മിലേക്ക് എത്തിയതെന്നും എ ടി എം മെഷീൻ ലേസർ കട്ടർ ഉപയോഗിച്ച് തകർത്തതെങ്ങനെ എന്നും ഹരിയാന സ്വദേശികളായ ഇര്‍ഫാന്‍ (32), സാബിര്‍ ഖാന്‍ (26), മുഹമ്മദ് ഇക്രം (42) എന്നി പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് വിശദികരിച്ചു.



പ്രതികൾ മോഷണത്തിനായി ഉപയോഗിച്ച ഗ്യാസ് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങൾ വിയ്യൂർ താണിക്കുടം പുഴയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്തിരുന്നു. മുബാറക്, സൗക്കിൻ എന്നിപ്രതികൾ പോലീസ് വാഹനത്തിൽ നിന്നും പുറത്തു ഇറക്കിയിരുന്നില്ല. പ്രതികളെ കാണാൻ വൻ ജനാവലിയാണ് മാപ്രാണം ബ്ലോക്ക് ജങ്ഷനിലെ എസ്‌ ബി ഐ എ ടി എം പരിസരത്ത് തടിച്ചുകൂടിയത്

പ്രതികൾ പ്രത്യേകിച്ച് ഒരു ബാങ്കിനെയോ എടിഎമ്മിനെയും ടാർജറ്റ് ചെയ്തിരുന്നില്ലെന്നും വാളയാർ വഴിയെത്തിയ പ്രതികൾ ഗൂഗിൾ സെർച്ച് ചെയ്ത് എടിഎമ്മുകൾ കണ്ടുപിടിക്കുകയായിരുന്നു, ഹൈവേ വഴി എത്തിയ പ്രതികൾ പൊട്ട ജംഗ്ഷനിൽ നിന്നാണ് മാപ്രാണത്ത് എത്തിയതെന്ന് അന്വേഷണത്തിൽ മനസ്സിലായതായി റൂറൽ എസ് പി പറഞ്ഞു.



കവർച്ച ഇത്രയും ആസൂത്രിതമായി ചെയ്ത ഇവർക്ക് പ്രാദേശിക സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുലർച്ചെ രണ്ടു മണിയോടെയാണ് അവർ മാപ്രാണത്തിയത്, സ്വാഭാവികമായും ആ സമയത്ത് എടിഎം പ്രദേശം വിജനമായിരുന്നു, അങ്ങനെയാണ് ഇവിടെ കവർച്ച നടത്തിയത്.

തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഡോ.നവനീത് ശർമ്മ ഐ.പി.എസ്, ഡി.വൈ.എസ്.പി സുരേഷ് കുമാർ കെ.ജി, സി ഐ അനീഷ് കരീം ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ സായുധ പോലീസ് സന്നാഹത്തോടെയാണ് എടിഎം കവർച്ചാ കേസില 3 പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.



ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പുലർച്ചെയാണ് ഹരിയാനയിൽ നിന്നുള്ള ഏഴംഗ മോഷണ സംഘം തൃശ്ശൂരിലെത്തിയത്. ഇതിൽ അഞ്ചംഗ സംഘമാണ് മൂന്ന് എടിഎമ്മുകൾ തകർത്ത് 66 ലക്ഷം രൂപ കവർന്നത്. ഒരാൾ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടൽ വെടിവെപ്പിൽ കൊല്ലപ്പെടുകയും മറ്റുരാളുടെ കാൽ നഷ്ടപ്പെടുകയും ഉണ്ടായി.

പുലർച്ചെ രണ്ടു മണി മുതൽ നാലു മണിക്കുള്ളിലാണ് മൂന്നു മോഷണവും നടത്തിയത്. മാപ്രാണം, തൃശൂർ ഷോർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് പ്രതികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവർന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page