വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

കാട്ടൂർ : യു.കെ യിൽ ജോലി ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയിൽ നിന്നും എട്ട് ലക്ഷം രൂപയോളം പണം തട്ടിയ കേസിൽ തൊടുപുഴ സ്വദേശിയായ ജോബി ജോസ് (28) നെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഫിഷ് കട്ടർ ആയി പ്രതിമാസം ഒരു ലക്ഷത്തി എണ്ഴമ്പതിനായിരം രൂപ ശമ്പളത്തിൽ ജോലിയും ഭർത്താവിനും മകനും കൂടി ഡിപെൻഡന്റ് വിസയും ശരിയാക്കി നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് കാട്ടൂർ കരാഞ്ചിറയിലുള്ള പരാതിക്കാരിയിൽ നിന്നും തൊടുപുഴയിലെ പ്രതിയുടെ കൊളംബസ് ജോബ്സ് & എഡ്യൂക്കേഷൻ സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16,034/- രൂപ (എട്ട് ലക്ഷത്തി പതിനാറായിരത്തി മുപ്പത്തി നാലു രൂപ) കൈപറ്റിയിരുന്നു.

വിസയോ ജോലിയോ ശരിയാക്കി നൽകാതെ ചതിച്ചതിന് എടുത്ത കേസിലാണ് ജോബി ജോസ് 28 വയസ്സ് S/O ജോസ്, തൊടുപുഴ വണ്ണ പ്പുറം വേലം പറമ്പിൽ വീട്ടിൽ ജോബി ജോസിനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ പി കെ ജി സുരേഷിന്റെയും കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ആർ ബൈജുവിന്റെയും നേതൃത്വത്തിൽ ഇന്ന് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ ഐ ബാബു ജോർജ്, രമ്യ കാർത്തികേയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം എന്നിവർ ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page