ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ വിഷു തലേനാൾ നടന്ന താമരക്കഞ്ഞി വഴിപാടിനായി നൂറുകണക്കിനു ഭക്തരെത്തി. തെക്കേ ഊട്ടുപുരയിൽ നടന്ന വഴിപാട് ആഘോഷത്തിൽ പത്തുപറ അരി ഉപയോഗിച്ച് ഉണ്ടാക്കിയ കഞ്ഞിക്ക് പുറമേ സ്വാമിയുടെ പ്രസാദമായ തിരുമധുരം, ചെത്തുമാങ്ങ അച്ചാർ, പപ്പടം, മുതിരപ്പുഴുക്ക്, ഭഗവാന് നിവേദിച്ച നാളികേരപ്പൂള്, പഴം, മാമ്പഴപ്പുളിശ്ശേരി വെന്നി എന്നി വിഭവങ്ങള്‍ ഉണ്ടായിരുന്നു.
ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തനത് സവിശേഷതകളില്‍ ഒന്നായ താമരക്കഞ്ഞി യശഃശരീരനായ കെ വി ചന്ദ്രന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചിട്ട് ഒരു ദശകം ആകുന്നേയുള്ളൂ. വർഷങ്ങളായി മുടങ്ങിപ്പോയ താമരക്കഞ്ഞി ഇപ്പോൾ വിഷുത്തലേന്ന് മുടങ്ങാതെ തുടരുന്നു. ക്ഷേത്രത്തിലെ പ്രധാന കഴകക്കാരായ തെക്കേവാര്യത്തെ പൂര്‍വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുള്ള കഞ്ഞിയെന്ന നിലയിലാണ് പണ്ട് താമരക്കഞ്ഞി പ്രസിദ്ധമായത്.
തെക്കേ വാര്യക്കാര്‍ക്ക് തുടര്‍ന്ന് നടത്താന്‍ കഴിയാതിരുന്നതിനാല്‍ വര്‍ഷമായി മുടങ്ങി ക്കിടക്കുകയായിരുന്നു താമരക്കഞ്ഞി. അമ്പലവാസി കുടുംബങ്ങളുടെ സഹകരണത്തോടെയാണ് ഇപ്പോൾ താമരക്കഞ്ഞി വിതരണം പുനരാരംഭിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive