ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഘത്തിലെ ഒരാൾ റിമാന്റിൽ

വെബ് സൈറ്റ് വഴി വിവിധ ഉത്പന്നങ്ങൾക്ക് റേറ്റിംഗ് നടത്തുന്നത് വഴി വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കല്ലൂർ മാമ്പ്ര സ്വദേശിയായ ചന്ത്രത്തിൽ വീട്ടിൽ ജിഹാബ് (33)എന്നയാളിൽ നിന്ന് നാല് ലക്ഷത്തി ഇരുപത്തിമൂവായിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്ന് രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ച് വാങ്ങി തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊല്ലം ഞാറക്കൽ സ്വദേശിയായ അലീന മൻസിൽ വീട്ടിൽ അമീർ (26)എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത രംഗൻ അറസ്റ്റ് ചെയ്തത്.

ജിഹാബിനെ ടെലഗ്രാം വഴി പരിചയപ്പെട്ട് Global e എന്ന വെബ് സൈറ്റ് വഴി വിവിധ ഉത്പന്നങ്ങൾക്ക് റേറ്റിംഗ് നടത്തുന്നത് വഴി വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും 04-04-2025 തിയ്യതി പ്രതികൾ അയച്ച് കൊടുത്ത ലിങ്കിലൂടെ Global e എന്ന് വെബ് സൈറ്റിൽ കയറി പ്രോഡക്ടുകൾ റേറ്റീങ്ങ് ചെയ്യിപ്പിക്കുകയും ആയതിന് പ്രതിഫലമായി ആയിരം രൂപ ലഭിക്കുകയും ചെയ്തു.

തുടർന്ന് 08-04-2025 തിയ്യതി പ്രതികൾ പറഞ്ഞ ടാർജറ്റ് അച്ചീവ് ചെയ്യണമെങ്കിൽ പണമടക്കണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിൽ അക്കൗണ്ട് മുഖേന പണം അയച്ച് കൊടുത്ത് Global e എന്ന വെബ് സൈറ്റിൽ കയറി പ്രോഡക്ടുകൾ റേറ്റിംങ്ങ് ചെയ്തതിൽ വീണ്ടും വീണ്ടും പുതിയ ടാർജറ്റുകൾ നൽകി വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിൽ പല തവണകളായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാല് ലക്ഷത്തി ഇരുപത്തിമൂവായിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്ന് രൂപ അയച്ചു കൊടുക്കുകയായിരുന്നു.

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ടാർജറ്റ് പൂർത്തായാക്കിയാൽ മാത്രമേ പണം പിൻവലിക്കാനാകൂ എന്നറിയിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസിലാക്കി ജിഹാബ് NCRP പോർട്ടലിൽ പരാതി നൽകിയിരുന്നു. തുടർന്ന് 18-04-2025 തിയ്യതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരമാണ് കൊരട്ടി പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തത്.

ജിഹാബിന് നഷ്ടപ്പെട്ട തുകയിൽ നിന്ന് ഒരുലക്ഷത്തി ഇരുപത്തി മൂവായിരം രൂപ അമീറിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആയതായി മലപ്പുറം സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ISHO ചിത്തരഞ്ജൻ.ഐ.സി മറ്റൊരു പരാതിയുടെ അന്വേഷണത്തിനിടെ കണ്ടെത്തുകയും വിവരം കൊരട്ടി പോലീസ് സ്റ്റേഷനിലേക്ക് അറിച്ചത് പ്രകാരം അമീറിനെ മലപ്പുറത്ത് നിന്ന് കൊരട്ടിയിലേക്ക് കൂട്ടിക്കൊണ്ട് വന്ന് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

അമീറിൽ നിന്ന് 26 ബാങ്ക് പാസ് ബുക്കുകളും, ATM കാർഡുകളും, 7 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചതിൽ രാജസ്ഥാൻ, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഹരിയാന, ബിഹാർ, കർണാടക, തമിഴ്മാട്. ആന്ദ്രപ്രദേശ്, തെലുങ്കാന, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഇയാൾ മൊബൈലുകളുള്ള മൊബൈൽ ബാങ്ക് ആപ്പ് ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്തതായും ആയത് തട്ടിപ്പിലൂടെ ലഭിച്ച പണമാണെന്നും കണ്ടെത്തിയിട്ടുള്ളതാണ്. ഈ കാര്യങ്ങളെക്കുറിച്ച് കൂടുതലായി അന്വേഷിച്ച് വരുന്നുണ്ട്.

അമീറിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയതിൽ റിമാന്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ISHO അമൃതരംഗൻ, സബ് ഇൻസ്പെക്ടർ റെജിമോൻ, ASI ഷീബ, SCPO മാരായ അബിലാഷ് രാജൻ, ശ്രീനാഥ്, പ്രവീൺ, സജീഷ്കുമാർ, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page