അക്ഷയ് വധശ്രമം, കവര്‍ച്ച തുടങ്ങി 14 ഓളം കേസ്സുകളിലും, നിഖില്‍ വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ 4 ഓളം കേസ്സുകളിലും, ഷിജോണ്‍ 2 വധശ്രമക്കേസുകള്‍, കവര്‍ച്ച തുടങ്ങി 15 ഓളം കേസ്സുകളിലും പ്രതിയാണ്. നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ IPS നൽകിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡിഐജി ശ്രീമതി. അജിത ബീഗം IPS ആണ് അക്ഷയ്, ഷിജോണ്‍ എന്നിവരെ ഒരു വര്‍ഷത്തേക്കും, നിഖിലിനെ 6 മാസത്തേക്കും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ലംഘിച്ചാൽ പ്രതികള്‍ക്ക് 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
