അന്തേവാസിയെ പീഡിപ്പിച്ച കേസ്സിൽ ആശ്രമാധിപന് 20 വർഷം തടവ്

ഇരിങ്ങാലക്കുട : അന്തേവാസിയായ 13 കാരനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ്സിൽ 7 വർഷം കഠിന് തടവും 13 വർഷം വെറും തടവും 90000 രൂപ പിഴയും ശിക്ഷാ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗം സ്പെഷ്യൽ കോടതി ജഡ്ജി രവിചന്ദർ സി ആർ വിധി പ്രസ്താവിച്ചു.

2018 മെയ് മാസം മുതൽ 7.6.2018 വരെയുള്ള കാലയളവിനുള്ളിൽ അന്തേവാസിയായ ബാലകനെ ആശ്രമത്തിനുള്ളിൽ വച്ച് ലൈംഗികാധിക്രമം നടത്തി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ആളൂർ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രതിയായ കൊറ്റനെല്ലൂർ ബ്രഹ്മാനന്ദാലയം ആശ്രമത്തിലെ സ്വാമി നാരായണധർമ്മവ്യതൻ എന്ന താമരാക്ഷനെയാണ് കോടതി ശിക്ഷിച്ചത്. .

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് 6 രേഖകളും ഹാജരാക്കിയിരുന്നു. ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന വിമൽ രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വക്കേറ്റ് ബിജു വാഴക്കാല ഹാജരായി. ലൈസൻ ഓഫീസർ രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിൽ ആയി ഏഴുവർഷം കഠിനതടവിനും കൂടാതെ 10 വർഷം വെറും തടവിനും കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവർഷം വെറും തടവിനും 90000 രൂപ പിഴ അടയ്ക്കാനും പിഴയുടുക്കാതിരുന്നാൽ 10 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പിഴസംഖ്യ ഈടാക്കിയാൽ ആയത് പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നഷ്ടപരിഹാരം ആയി നൽകുവാൻ ഉത്തരവിൽ വ്യവസ്ഥയുണ്ട്.


You cannot copy content of this page