അവകാശത്തെ ചൊല്ലിയുള്ള തർക്കത്തിൽ കോന്തിപുലം പാലം വീണ്ടും ഇരുട്ടിലായി

ഇരിങ്ങാലക്കുട : കോന്തിപുലം പാടത്തെ പാലത്തിൽ ലൈറ്റിടാൻ അനുമതി നൽകിയതിനെ തുടർന്ന് നഗരസഭയും പാറപ്പുക്കര പഞ്ചായത്തും തമ്മിൽ തർക്കമായതോടെ പഞ്ചായത്ത്‌ അധികൃതർ ലൈറ്റ് അണച്ചു.

സംസ്ഥാന പാതയെയും രണ്ട് ദേശീയപാതകളെയും ബന്ധിപ്പിക്കുന്ന മാപ്രാണം നന്തിക്കര റോഡിൽ കോന്തിപുലം പാടത്തെ പാലത്തിൽ എൽഇഡി ലൈറ്റ് സ്ഥാപിക്കാൻ സമീപിച്ചത് ഇരിങ്ങാലക്കുട നഗരസഭയെയാണ്. നഗരസഭ എൻജിനീയർ വിഭാഗം പാലം പറപ്പൂക്കര പഞ്ചായത്ത് പരിധിയിൽ ആണെന്നാണ് മറുപടി നൽകിയത്.

തങ്ങളുടെ പരിധിയിൽ അല്ല പാലം എന്ന് പറപ്പൂക്കര പഞ്ചായത്ത് അധികൃതർ ആദ്യം അറിയിച്ചെങ്കിലും നഗരസഭയുടെ നിലപാട് അറിഞ്ഞതോടെ പഞ്ചായത്ത് അനുമതി നൽകുകയായിരുന്നു. എന്നാൽ ലൈറ്റുകൾ സ്ഥാപിച്ചതോടെ നഗരസഭയ പാലത്തിൽ അനുമതി നൽകിയതിന് ചോദ്യം ചെയ്തു ചെയ്തുകൊണ്ട് പറപ്പൂക്കര പഞ്ചായത്ത് ഓഫീസിൽ എത്തുകയായിരുന്നു. തർക്കത്തെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച ലൈറ്റുകൾ ഓഫ് ചെയ്തു.

നഗരസഭക്കോ പഞ്ചായത്തിനൊ ലൈറ്റുകൾ സ്ഥാപിച്ചതിൽ യാതൊരു സാമ്പത്തിക ബാധ്യത ഇല്ല. ഒരു ലക്ഷം രൂപ ചെലവഴിച്ച് 24 വാട്ടിന്റെ 16 എൽഇഡി ലൈറ്റുകൾ പാലത്തിൽ സ്ഥാപിച്ചത് ഒരു സ്വകാര്യ കമ്പനിയാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page