സംഗീതത്തിൽ അന്തർലീനമായ പ്രാണനും ഭാവചാതുരിയും ആലാപന സമയത്ത് അനുഭവവേദ്യമാകണമെന്ന് വിദ്വാൻ രാജകുമാർ ഭാരതി

ഇരിങ്ങാലക്കുട : സംഗീതത്തിൽ അന്തർലീനമായ പ്രാണനും ഭാവചാതുരിയും ആലാപന സമയത്ത് അനുഭവവേദ്യമാകണമെന്ന് കവി ഭാരതിയാറുടെ പ്രപൗത്രനും സംഗീതജ്ഞൻ- സംഗീതസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ വിദ്വാൻ രാജകുമാർ ഭാരതി. ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ വലിയ തമ്പുരാൻ കോവിലകത്ത് നടത്തിയ ഏകദിന വേനൽക്കാല ശില്പശാലക്ക് ആദ്ദേഹം നേതൃത്വം നൽകി.

സുബ്രഹ്മണ്യ ഭാരതി, ഡോ. ടി വി ഗോപാലകൃഷ്ണൻ, രാജകുമാര്‍ ഭാരതി എന്നിവരുടെ കൃതികൾ, തില്ലാനകൾ, മനോധർമ്മസംഗീതം എന്നീ വിഷയങ്ങൾ ആയിരുന്നു കൈകാര്യം ചെയ്തത്. ആലാപന സമയത്ത് സംഗീതത്തിൽ അന്തർലീനമായ പ്രാണനും, ഭാവചാതുരിയും അനുഭവവേദ്യമാകണമെന്ന് അദ്ദേഹം തനത് ശൈലിയിൽ സോദാഹരണസഹിതം വ്യക്തമാക്കി. രാവിലെ ഏകദിന ശില്പശാലയിൽ നേരിട്ടും ഓൺലൈൻ മുഖേനയും നൂറോളം പേർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page