അമിത തിരക്ക് ഒഴിവാക്കാൻ കൂടൽമാണിക്യം ഉത്സവത്തിന് ‘സെലിബ്രിറ്റി ആനകളെ’ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് വകുപ്പുതല അവലോകന യോഗത്തിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുട : അമിത തിരക്ക് ഒഴിവാക്കാൻ കൂടൽമാണിക്യം ഉത്സവത്തിന് സെലിബ്രിറ്റി ആനകളെ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് വകുപ്പുതല അവലോകനയോഗത്തിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കൂടാതെ പാപ്പാൻമാർ മദ്യപിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. ഫിറ്റ്നസ് പരിശോധനാസമയത്ത് സർട്ടിഫിക്കറ്റ് മൊബൈലിൽ കാണിക്കുന്ന രീതി മാറ്റി ആനകളുടെ ആരോഗ്യ സർട്ടിഫിക്കറ്റിന്റെ കോപ്പി നേരത്തെ തന്നെ നൽകണമെന്ന് വെറ്ററിനറി വിഭാഗവും ആവശ്യപ്പെട്ടു.

ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവ നടത്തിപ്പിനായി മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ദേവസ്വം ഓഫീസിൽ ചേർന്ന സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഉദ്യാഗസ്ഥർ.

മേയ് എട്ടിന് കൊടിയേറി 18-ന് രാപ്പാൾ കടവിൽ ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക. ഉത്സവം ഭംഗിയായി നടത്താൻ വേണ്ട എല്ലാ സഹകരണവും സർക്കാർ നൽകുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. തിരക്ക് വർധിക്കുന്നതിനാൽ കൂടുതൽ പോലീസ് സേനയെ നിയോഗിക്കണമെന്ന് ദേവസ്വം യോഗത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പോലീസിൽ കുറവുവന്നതെന്നും ഇത്തവണ കൂടുതൽ പേരെ ഡ്യൂട്ടിക്കായി നിയോഗിക്കു മെന്നും പോലീസ് അറിയിച്ചു.

ഉത്സവത്തിന് ഭക്ഷ്യ സുരക്ഷാ സംവിധാന കർശനമാക്കും. പ്രദേശം ലഹരിവിരുദ്ധ മേഖലയാക്കാൻ ബോർഡുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. ഉത്സവത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി മൂന്ന് ഷിഫ്റ്റുകളിലായി 20 പേരെ നിയോഗിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, രാഘവൻ മുളങ്ങാടൻ, വി.സി. പ്രഭാകരൻ, കെ. ബിന്ദു, അഡ്‌മിനിസ്ട്രേറ്റർ കെ. ഉഷാ നന്ദിനി, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥ മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


continue reading below...

continue reading below..

You cannot copy content of this page