വധശ്രമ കേസിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കേരള – തമിഴ്നാട് വന അതിർത്തി ഗ്രാമത്തിൽ നിന്നും കാട്ടൂർ പോലീസ് പിടികൂടി

ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പടിയൂർ വളവനങ്ങാടി ദേശത്ത് താമസിക്കുന്ന തുണ്ടിയത്ത് പറമ്പിൽ വീട്ടിൽ ബഷീർ എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി കത്തി കൊണ്ട് തലയിൽ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പടിയൂർ കുട്ടാടം പാടം ദേശത്ത് വെള്ളോംപറമ്പിൽ വീട്ടിൽ ആരുൺ പോൾ (28) എന്നയാളെ കാട്ടൂർ എസ്സ് എച്ച് ഒ ജസ്റ്റിൻ . പി പി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ജനുവരി മാസം അഞ്ചാം തിയ്യതി രാത്രി പന്ത്രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്ന് രാത്രി എട്ടു മണിയോടെ അരിപ്പാലം പള്ളിയിൽ തിരുന്നാളിനു പോയിരുന്ന ബഷീറിൻ്റെ മകനോട് സമപ്രായക്കാരനായ പ്രായപൂർത്തിയാകാത്തയാൾ ഇനി മുതൽ നീ എന്നെ ചേട്ടാ എന്ന് വിളിക്കണം എന്ന് പറഞ്ഞുതു നിഷേധിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സംഭവം അറിഞ്ഞ ബഷീർ സ്ഥലത്തു ചെന്ന് മകനെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി ഒന്നാം പ്രതിയുടെ നേതൃത്വത്തിൽ രണ്ടു പേരും ചേർന്ന് ആയുധങ്ങളുമായി ബഷീറിന്റെ വീട്ടിൽ ചെന്ന് മകനെ ആക്രമിക്കാൻ ശ്രമിക്കുകയും തടയാൻ ചെന്ന വൈരാഗ്യത്തിന്ന് ബഷീറിനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതു കണ്ട് വന്ന ബഷീറിൻ്റെ അമ്മയേയും ഭാര്യയേയും ഒന്നാം പ്രതി അരുൺ പോൾ ചവിട്ടുകയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തതായി പോലീസ് പറയുന്നു.

ഇടതു ചെവിക്ക് പുറകിൽ പരിക്കേറ്റ ബഷീറിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പത്ത് സ്റ്റിച്ച് എടുകയും ഉണ്ടായി . സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെയപ്പോൾ ഒന്നാം പ്രതി അരുൺ പോൾ കേരള – തമിഴ്നാട് അതിർത്തി വന പ്രദേശമായ കുമളിയിലെ ബന്ധു വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു .

കാട്ടൂർ ,പോലീസ് സ്റ്റേഷനിൽ തന്നെ പോസ്കോ, അടിപിടി, കഞ്ചാവ് വിൽപ്പന, എക്സൈസ് ഉദ്യോഗസ്ഥനെ ജോലിക്കിടയിൽ ആക്രമിച്ചതുൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമാണ് പ്രതി .
നാട്ടിൽ കേസുകളിൽ ഉൾപ്പെട്ടു കഴിഞ്ഞാൽ കുമളിയിലെ ബന്ധു വീട്ടിലേക്കും പോലീസ് വരുന്നതറിഞ്ഞാൽ തമിഴ്നാട്ടിലേക്ക് കടന്ന് രക്ഷപ്പെടുന്നതാണ് പ്രതിയുടെ രീതി .

പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ എസ്സ് ഐ മാരായ എം ഹബീബ് , ഷിബു എ പി , എ എസ്സ് ഐ മുരുകേഷ് കടവത്ത് , സീനിയർ സി പി ഒ മാരായ വിജയൻ പി ഡി . കിരൺ രഘു എന്നിവരാണ് ഉണ്ടായിരുന്നത്.

You cannot copy content of this page