ഇരിങ്ങാലക്കുട : ശ്രീമദ്ദ് ദേവീമഹാത്മ്യത്തിലെ മഹിഷാസുരൻ്റെ ജനനകഥാഭാഗം പകർന്നാടികൊണ്ട് പ്രശസ്ത കൂടിയാട്ടകലാകാരി കപില വേണുവിൻ്റെ പ്രകടനം അവിസ്മരണീയമാക്കി. മാധവനാട്യഭൂമിയിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിൻ്റെ ഭാഗമായാണ് കപില വേണു അട്ടപ്രകാരമെഴുതി സംവിധാനം ചെയ്ത് ചിട്ടപ്പെടുത്തി നങ്ങ്യാർക്കൂത്ത് അവതരിപ്പിച്ചത്.
ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് അമ്മന്നൂർ ഗുരുകുലവുമായി സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുവർണ്ണം’ സമാപനത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷപരമ്പരയുടെ പതിനൊന്നാംദിനത്തിലാണ് കപില വേണുവിൻ്റെ നങ്ങ്യാർക്കൂത്ത് അവതരണം. മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം എ എൻ ഹരിഹരൻ, ഇടയ്ക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്ണൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തലമേളമൊരുക്കി.
“നളകഥാഖ്യാനം യക്ഷഗാനത്തിൽ ” എന്ന വിഷയത്തെ അധികരിച്ച് ഡോക്ടർ അരവിന്ദ ബി പി പ്രഭാഷണം നടത്തി. ‘സംഗമഗ്രാമത്തിൻ്റെ സാംസ്ക്കാരിക ഭൂമിക – സാഹിത്യം’ എന്ന വിഷയത്തിൽ ഡോക്ടർ അമ്പിളി എം വി പ്രബന്ധം അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com