കരുവന്നൂർ : സഹകാരി സംരക്ഷണ പദയാത്ര രാഷ്ട്രീയ പ്രേരിതമല്ല, സഹകരണ രംഗത്തെ ശുദ്ധീകരിക്കുക എന്ന ലക്‌ഷ്യം മാത്രമെന്ന് സുരേഷ് ഗോപി. കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളയ്‌ക്കെതിരെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശ്ശൂരിലേക്ക് നടത്തിയ പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദയാത്ര ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു .
സഹകാരികൾക്ക് അവകാശപ്പെട്ട സഹകരണ സമ്പ്രദായ വ്യവസ്ഥയെ ബലപ്പെടുത്തുക എന്നതും ഈ യാത്രയുടെ ലക്ഷ്യമാണ്. 2016 ൽ നടന്ന നോട്ട് നിരോധനത്തിൽ തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രശ്നം. അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റലിയിയെ മുഖ്യമന്ത്രിയും സംഘവും കണ്ടിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിച്ചിരുന്നെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോൾ കാണുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പദയാത്രയുടെ തുടര്‍ച്ച കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ മേജർ രവി, ബിജെപി നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രൻ, അഡ്വ ബി ഗോപാലകൃഷ്ണൻ, എ നാഗേഷ്, ബിജെപി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്‍റ് കൃപേഷ് ചെമ്മണ്ട തുടങ്ങി നിരവധി നേതാക്കൾ പദയാത്രക്ക് നേതൃത്വം നൽകി. പദയാത്രയിൽ വൻ ജന പങ്കാളിത്തം ഉണ്ടായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാരംഭിച്ച പദയാത്ര തൃശൂര്‍ കോര്‍പറേഷന് മുന്നില്‍ സമാപിക്കും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews